Monday 6 May 2019

അക്ഷയജട്ടീയ ! (കോണകതൃതീയ) ആഘോഷം വിവാദമാകുമ്പോൾ അനുഭവസ്ഥർ സാക്ഷ്യം പറയുന്നു

https://drive.google.com/uc?export=view&id=1eRb8AG4eswy0aMI-Ua5qZHm0Jotze-vW
ജട്ടി ഉപയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാത്തവര്‍ക്കുമായി ഓള്‍ കേരള ജട്ടി മെര്‍ച്ചന്റ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മഹാഭാഗ്യം തുളുമ്പുന്ന സുദിനമാണ് അക്ഷയജട്ടീയ. ഈ പ്രത്യേക ദിവസം ജട്ടി വാങ്ങാനും ഉപയോഗിച്ചു തുടങ്ങാനും അലക്കി ഉണങ്ങാനുമൊക്കെ പറ്റിയ ദിവസമാണ് എന്ന് ജട്ടിശാസ്ത്രത്തില്‍ തന്നെ പറയുന്നുണ്ട്. “ജട്ട്യം നവം അക്ഷയം, ഭാഗ്യം ശുഭസ്യശീഘ്രസ്ഖലനം” എന്നാണ് ശ്ലോകം. അക്ഷയജട്ടീയനാള്‍ പുത്തന്‍ ജട്ടികള്‍ വാങ്ങുന്നവര്‍ക്ക് ഭയങ്കര ഭാഗ്യമായിരിക്കുമെന്നതിനു പുറമേ ചിലതരം രോഗങ്ങളും ഭേദമാകുമെന്നാണ് ശാസ്ത്രം.

അക്ഷയ ജട്ടീയ ദിനത്തില്‍ ജട്ടി വാങ്ങുന്നത് പുണ്യം ആണെന്ന് ജട്ടിശാത്രത്തിലുണ്ട്. ജട്ടിപുണ്യം എന്ന അധ്യായത്തിലാണ് അക്ഷയജട്ടീയദിനത്തില്‍ ജട്ടി വാങ്ങുന്നതിന്റെ ഗുണങ്ങളെ പറ്റി പ്രതിപാദിച്ചിട്ടുള്ളത്. ചൊവ്വയും വ്യാഴവും നേര്‍ക്കു നേര്‍ വരികയും അപ്പോള്‍ മറ്റൊരു ട്രാക്കില്‍ ബുധന്‍ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്ന അസുലഭ മൂഹൂര്‍ത്തമാണ് അക്ഷയജട്ടീയ. ഈ മൂന്നു ഗ്രഹങ്ങളും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇങ്ങനെ വരുന്നത് എന്നതുകൊണ്ടാണ് ഈ ദിവസം അക്ഷയജട്ടീയ ആയി ആചരിക്കുന്നത്. മൂന്നു ഗ്രഹങ്ങളും തമ്മില്‍ ചേരുമ്പോള്‍ ടെലിസ്കോപ്പിലൂടെ നോക്കിയാല്‍ മൂന്നിനും ഇടയില്‍ കാണുന്ന സ്പേസിന് ഒരു ജട്ടിയുടെ രൂപമാണെന്നതിനാലാണ് ഈ അപൂര്‍വമുഹൂര്‍ത്തത്തിന് അക്ഷയജട്ടീയ എന്നു പേരു വന്നത്.
https://drive.google.com/uc?export=view&id=1wexSTyx9WIFD8KM4nqnN3O8Mk8-I6fBQ

അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കുന്നവര്‍ക്ക് പുതിയ ജോലി മുതല്‍ പലതും ലഭിക്കുമെന്നാണ് വിശ്വാസം. ധരിക്കുന്നത് പുതിയ ജട്ടിയാണെങ്കില്‍ പറയുകയും വേണ്ട. അതുപോലെ തന്നെ അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കാതിരിക്കുക, ജട്ടി അലക്കാതിരിക്കുക, അലക്കിയ ജട്ടി ഉണങ്ങാതിരിക്കുക, ഉണങ്ങാത്ത ജട്ടി ധരിക്കുക തുടങ്ങിവയൊക്കെ ജട്ടിദോഷമായാണ് കാണുന്നത്. ജട്ടിദോഷം സംഭവിച്ചാല്‍ പിന്നെ ആ വര്‍ഷത്തേക്ക് ജട്ടി വഴി അനേകം ദോഷങ്ങള്‍ സംഭവിക്കുമത്രേ. അതുകൊണ്ട് ജട്ടിദോഷം സംഭവിച്ചവര്‍ അടുത്ത അക്ഷയജട്ടീയ വരെ ജട്ടി ധരിക്കാതിരിക്കുന്നതാണ് അഭികാമ്യം. എങ്കിലും വ്യാഴത്തിനു മേല്‍ ശുക്രന്റെ ഒരു അഭിനിവേശം ബാക്കി നില്‍ക്കുന്നതുകൊണ്ട് കോണകം ഉടുത്ത് കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ.

അക്ഷയജട്ടീയയോടനുബന്ധിച്ച് വിവിധ ജട്ടിക്കടകളു ജട്ടിക്കമ്പനികളും പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, മലയാളത്തിലെ നമ്പര്‍ വണ്ണായ ഈ ബ്ളോഗില്‍ പോലും അക്ഷയജട്ടീയയോടനുബന്ധിച്ച് സ്പെഷല്‍ ജട്ടികള്‍ ഓണ്‍ലൈനായി നല്‍കുന്നുണ്ട്. ബെര്‍ളിച്ചായന്റെ ഫോട്ടോ പതിച്ച ജട്ടികളാണ് സ്പെഷലായി വില്‍ക്കുന്നത്. ഇതിനോടകം നാലായിരത്തിലേറെ ഫാന്‍സ് അക്ഷയജട്ടീയ ജട്ടികള്‍ക്ക് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
https://drive.google.com/uc?export=view&id=1UJYHs8PgSoEG6ubCqgOwDe9ZbmqSt2-J
അക്ഷയജട്ടീയ തട്ടിപ്പാണെന്നും അത് ജട്ടിമാഫിയയുടെ പുതിയ വിപണന തന്ത്രമാണെന്നും ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അത് പാടെ ഖണ്ഡിക്കുന്ന അനുഭവങ്ങവാണ് ജട്ടിസാക്ഷികള്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പ് അക്ഷയജട്ടീയ ദിനത്തില്‍ പുത്തന്‍ ജട്ടി വാങ്ങിയ സന്തോഷ് പറയുന്നത് ശ്രദ്ധിക്കൂ: ”കൊച്ചുന്നാള്‍ മുതലേ ജട്ടികള്‍ എനിക്കലര്‍ജിയായിരുന്നു. ജട്ടി കാണുമ്പോള്‍ തന്നെ എന്തോ ഒരു മതിഭ്രമം ആയിരുന്നു. അതുകൊണ്ട് തന്നെ ജട്ടി ഒഴിവാക്കിയായിരുന്നു എന്റെ ജീവിതം. എന്റെ വിവാഹത്തിനു പോലും ജട്ടി ധരിക്കാതെയാണ് ഞാന്‍ മണ്ഡപത്തില്‍ കയറിയത്. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല, കുറെക്കാലം. അപ്പോഴാണ് ഫുട്പാത്തില്‍ ജട്ടി വില്‍ക്കുന്ന എന്റെ അമ്മാവന്‍ അക്ഷയജട്ടിയയെക്കുറിച്ച് എന്നോട് പറഞ്ഞത്. ജട്ടിയിട്ടാല്‍ കുട്ടിയുണ്ടാവും എന്നത് അന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ, ഒന്നു പരീക്ഷിച്ചുകളയാമെന്നു കരുതി അക്ഷയജട്ടീയ ദിവസം ഞാന്‍ 15 ജട്ടികള്‍ വാങ്ങിച്ചു. ആറു മാസം തികയുന്നതിനു മുമ്പ് എന്റെ ഭാര്യ പ്രസവിച്ചു. അന്നു മുതല്‍ എല്ലാ അക്ഷയജട്ടിയ ദിവസവും ഞാന്‍ 15 ജട്ടികള്‍ വീതം സ്വന്തമായി വാങ്ങുന്നു. അതുപോലെ നാട്ടിലെ അനാഥാലയങ്ങളിലും ജട്ടികള്‍ വാങ്ങി സംഭാവന ചെയ്യാറുണ്ട്. അക്ഷയജട്ടീയ ദിവസം വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും ഒരോ ജട്ടികള്‍ വീതമാണ് ഞാന്‍ നല്‍കാറുള്ളത്.”

ജട്ടിപുണ്യം കൊണ്ട് വാര്‍ധക്യത്തില്‍ പോലും നേട്ടങ്ങളുണ്ടാക്കിയ ലൂക്കോസ് മുതലാളി പറയുന്നത് ശ്രദ്ധിക്കൂ: ”കഴിഞ്ഞ അക്ഷയജട്ടീയ ദിവസം ചില്ലറ മാറുന്നതിനു വേണ്ടിയാണ് ഞാന്‍ ഒരു ജട്ടി ആദ്യമായി വാങ്ങിയത്. വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ തന്നെ മാറ്റം അറിയാമായിരുന്നു. 15 വര്‍ഷം മുമ്പ് അമ്മയുടെ കെട്ടുതാലി പൊട്ടിച്ച് നാടുവിട്ടു പോയ എന്റെ മകന്‍ റോയി ഒരു ബെന്‍സ് കാറില്‍ അപ്പോള്‍ വീട്ടിലെത്തിയിരുന്നു. ഗള്‍ഫില്‍ അവനൊരു കോടീശ്വരനാണെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. പക്ഷെ, അവനാണ് അവിടുത്തെ ജട്ടി ഇന്‍ഡസ്ട്രിയുടെ തലവനെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. റോയി ലൂക്കോസ് എന്നു കേട്ടാല്‍ ഗള്‍ഫിലെ ജട്ടി എന്നാണിപ്പോള്‍ അര്‍ഥം. എല്ലാം ഞാന്‍ വാങ്ങിയ ജട്ടിയില്‍ നിന്നുണ്ടായ ഭാഗ്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു”
https://drive.google.com/uc?export=view&id=1ILDfTipB43SRNDoy_ncd15lo2LgMPvXX
ജട്ടിദോഷത്തെ പറ്റി വിശ്വാസമില്ലാത്തവരെ പേടിപ്പിക്കാനല്ല എങ്കിലും ജട്ടിദോഷത്തെ പറ്റി പുഷ്പനു പറയാനുള്ളത് എന്താണെന്നു നോക്കൂ: ”രണ്ടു വര്‍ഷം മുമ്പ് ഒരു അക്ഷയജട്ടീയ ദിവസമാണ് എന്റെ അമ്മായിയമ്മയ്ക്ക് ലോട്ടറിയടിച്ചത്. അമ്മായിയമ്മയുടെ ലോട്ടറിയുടെ സന്തോഷം പങ്കുവയ്ക്കുന്നതിനായി ഭാര്യയേയും കൂട്ടി വേഗം ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. ഇറങ്ങുമ്പോള്‍ തതന്നെ ഭാര്യ പറഞ്ഞതാണ് നല്ല കാര്യത്തിനിറങ്ങുമ്പം ജട്ടിയിട്ടോണ്ടു വേണമെന്ന്. മറുപടിയായി അവളുടെ തന്തയ്ക്കു വിളിച്ച് പോയ പോക്കാണ്. അമ്മായിയമ്മയുടെ ലോട്ടറി കാണും മുമ്പേ എന്നെ പട്ടി കടിച്ചു. അന്ന് അത് ജട്ടിയെ അപമാനിച്ചതുകൊണ്ടാണെന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നെ എല്ലാ വര്‍ഷവും അക്ഷയജട്ടീയ ദിവസം പട്ടി കടിച്ച ആ മുറിവ് പഴുക്കും, ഭയങ്കര വേദനയും. അതിനു ശേഷം ഞാന്‍ അക്ഷയജട്ടീയയുടെ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ അക്ഷയജട്ടീയ ദിവസം ജട്ടി മാത്രം ധരിച്ച് ധ്യാനത്തില്‍ മുഴുകിയിരിക്കും അതുകൊണ്ട് വേദനയില്ല, മുറിവും പ്രശ്നമില്ല”

ഇത്തരം അനുഭവങ്ങള്‍ മാത്രം മതി അക്ഷയജട്ടീയയുടെ മഹത്വത്തെപ്പറ്റി അറിയാത്തവരുടെ കണ്ണു തുറപ്പിക്കാന്‍. അക്ഷയജട്ടീയ ദിവസം ജട്ടിപരമായി ആചരിച്ച് നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യങ്ങളെ തട്ടിമാറ്റാതിരിക്കൂ. എത്രയും വേഗം അടുത്തുള്ള ജട്ടിക്കടയില്‍ പോയി ജട്ടി വാങ്ങൂ. അല്ലെങ്കില്‍ ഇരിക്കുന്നിടത്തിരുന്ന് ജട്ടി സ്വന്തമാക്കാന്‍ ബെര്‍ളിത്തരങ്ങളിലെ ജട്ടിസേവനം പ്രയോജനപ്പെടുത്തൂ. ഈ സൈറ്റില്‍ നിന്നു വാങ്ങുന്ന എല്ലാ ജട്ടികള്‍ക്കും 99.99 പൈസ മാത്രമാണ് വില. നിങ്ങളുടെ വിലാസവും സൈസും കമന്റായി നിക്ഷേപിച്ചാല്‍ ജട്ടികള്‍ വിപിപി ആയി എത്തും. ഇതിനെ ആക്ഷേപിച്ച് ജട്ടിദോഷം സമ്പാദിക്കാതിരിക്കൂ, വേഗമാകട്ടെ.
https://drive.google.com/uc?export=view&id=1mmbM8wckfUXKwEYVUnmGYwhL3Aiqnchj

അനുഭവ സാക്ഷ്യങ്ങൾ:
ഉദ്ധിഷ്ടകാര്യത്തിന് ഉപകാര സ്മരണ

കഴിഞ്ഞ അക്ഷയ ജട്ടീയ കോണക തൃദീയ ദിനത്തിൽ വിദേശിയായ ഒരു ഡിങ്ക ഭക്തൻ കൊച്ചിയിൽ നിന്ന് ഡിങ്ക ജെട്ടി വാങ്ങി സ്വന്തം നാട്ടിലെത്തി ഡിങ്കഭഗവാൻ്റെ ഫോട്ടോക്ക് മുന്നിൽ അത് ധരിച്ചു ദിവസവും പ്രാർത്ഥിച്ചു അദ്ദേഹത്തിന് ഉദ്ധിഷ്ടകാര്യങ്ങളെല്ലാം നിഷ്പ്രയാസം സാധിച്ചു.

അങ്ങനെ എല്ലാ ദൈവങ്ങളും കൈയൊഴിഞ്ഞ അദ്ദേഹം ഡിങ്കഭഗവാനോട് പ്രാർത്ഥിച്ചു തൻറെ ഉദ്ധിഷ്ടകാര്യം സാധിച്ചതിനാൽ ആ ഡിങ്ക മകൻ ഇനി മുതൽ മുഴുവൻ സമയവും ഡിങ്ക ജെട്ടി ധരിക്കാൻ തീരുമാനിച്ചു.

ഡിങ്കേലൂയാ …ഡിങ്ക …ഡിങ്കാ …..

പരമ്പരാഗത മുസ്ലീം കുടുംബത്തിൽ നിന്നും ഡിങ്കമതത്തിലേക്ക്

ജെയ്‌ ഡിങ്കാ… പരമ്പരാഗത മുസ്ലീം കുടുമ്പത്തിൽ ജനിച്ച്‌ ഓത്ത്‌ പള്ളിയും പള്ളികൂടവും നിസ്കാരവും വൃതമെടുപ്പുമെല്ലാമായി ഔറത്ത്‌ മറച്ച്‌ ജീവിച്ചെങ്കിലും മനസിലാവാത്ത ഭാഷയിൽ പലരും പലരീതിയിൽ വ്യാഖ്യാനിക്കുന്ന കിത്താബിൽ എനിക്ക്‌ സംശയം നേരിട്ടിരുന്ന സമയത്താണു എന്റെ കൂട്ടുകാരി എനിക്ക്‌ വിശുദ്ധ ബാലമംഗളം വായിക്കാൻ തന്നത്‌.

ഏത്‌ കുട്ടിക്കും വായിച്ചാൽ മനസിലാവുന്ന മനസിൽ സന്തോഷം നിറക്കുന്ന വായിച്ച്‌ കഴിഞ്ഞാൽ ബോമ്പുണ്ടാക്കി പൊട്ടി തെറിക്കാൻ തോന്നാത്ത എല്ലാവർക്കും രസിക്കുന്ന ആ വിശുദ്ധ ഗ്രന്ധത്തിൽ നിന്നാണു ഞാൻ ആദ്യമായി ശക്തരിൽ ശക്തനും എതിരാളിക്കൊരു പോരാളിയും ആപ്ത്‌ മിത്രവുമായ ഡിങ്കനെ മനസിലാക്കുന്നത്‌.

താനാണു വലിയവൻ എന്നും പടച്ചവനെ പടച്ചവൻ താനാണെന്നും താനല്ലാതെ മറ്റൊരു ഇലാഹില്ല എന്നും ഡിങ്ക പുരാണത്തിൽ ഡിങ്കൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്‌. എനിക്കിത്രയും മതിയായിരുന്നു കേട്ടമാത്രയിൽ തന്നെ ഞാൻ ഓടി പൊന്നാനീ ഛെ.. പങ്കിലകാട്ടിൽ പോയി ഒരു ചുവന്നജെട്ടി വാങ്ങി ധരിച്ച്‌ ഡിങ്കമതത്തിൽ ചേർന്നു. മാഷാ ഡിങ്ക..

പുരുഷനും സ്ത്രീക്കും തുല്യ അവകാശം കൊടുത്തിട്ടുള്ളത്‌ ഡിങ്കൻ മാത്രമാണു. സ്വർഗ്ഗത്തിൽ വൈഫൈയും ഫെയിസ്ബുക്കും വരാനിരിക്കുന്ന ടക്നോളജിയായ ഡിങ്കോൾഫികേഷനും പ്രൊവൈഡു ചെയ്യുന്ന ഏക ദൈവവും ഡിങ്കൻ മാത്രമാണു അൽ ഹം ദുൽ ഡിങ്കാ,..

No comments:

Post a Comment